അങ്ങിനെ മനസ്സില്ലാ മനസ്സോടെ ഉറക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അല്‍ അത്താര്‍ സെന്ററിലേക്ക് നടന്നു. അവിടെ ഒറ്റ മലയാളികളെയും കണ്ടില്ല. സമാധാനമായി, ഞാന്‍ ആശ്വസിച്ചു. ഓരോ കടയ്ക്ക് മുന്നില്‍ നിന്നും ഫിലിപ്പീനീ പെണ്‍കുട്ടികള്‍ സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷേ അകത്തുളള സാധനങ്ങളുടെ ഉപയോഗം അറിയാത്തതിനാല്‍ ക്ഷണം സ്നേഹപുര്‍വ്വം നിരസിച്ചു, മുന്നോട്ടു നടന്നു, ഇന്റര്‍നെറ്റ് കഫേയിലെത്തി. അവിടെയുണ്ടായിരുന്ന ചൈനകാരനും നന്നായി ചിരിച്ചു. എനിക്കൊരു കമ്പ്യൂട്ടര്‍ തന്നു. ഞാന്‍ ആദ്യം മെയില്‍ ചെക്ക് ചെയ്തു.
ശിവറാമിന്റെ മെയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ആഫ്രിക്കയിലാണത്രേ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനായി നമ്പര്‍ എഴുതിയിട്ടുണ്ട്. ശിവറാമും ആവര്ത്തിച്ചെഴുതി, ഗള്‍ഫ് ന്യൂസ് നോക്കണം, സി.വി. അയക്കണം എന്നൊക്കെ. ഒന്നുരിയാടാന്‍ പോലുമാരുമില്ലാതെ ഡല്‍ഹിയില്‍ എല്ലാം തകര്‍ന്നു കരഞ്ഞു തളര്‍ന്ന നാളുകളില്‍ അക്ഷരങ്ങളിലുടെ ആശ്വാസവാക്കുതിര്‍ക്കാന്‍ ടൈസ് ഓഫ് ഇന്ത്യ തന്ന സുഹൃത്താണ് ശിവറാം. സ്വാര്‍ത്ഥത മാത്രം കണ്ടു ശീലിച്ച്ച എന്‍റെ ചുറ്റുപാടുകള്‍ക്കുള്ളില്‍ മനുഷ്യത്വത്തിനും അര്‍ത്ഥമുണ്ടെന്നു എന്നെ പടിപ്പിച്ച എന്‍റെ ഒരേയൊരു സുഹൃത്ത്.
ശിവരാമിന് മറുപടി എഴുതി. രണ്ടു മുന്ന് അഡ്രസിലേക്ക് സി.വി.അയച്ചു. തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോള്‍ കീര്‍ത്തി സെന്ററിലേക്കുള്ള ചെറിയ ഗേറ്റ് കാണുന്നില്ല. പകരം കണ്ട ഗേറ്റിലൂടെ ചെന്നപ്പോള്‍ എത്തിയത് ആലുക്കാസും സ്കൈ ജയൂവല്ലരിയും ഒക്കെയുള്ള ഒരു കെട്ടിടത്തില്‍. എന്തായാലും നിറയെ മലയാളികള്‍ ഉണ്ട്. നില്‍ക്കണോ വേണ്ടേ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ "സക്കീന എപ്പോ വന്നു, ആരും പറഞ്ഞില്ലല്ലോ" എന്നൊരു ചോദ്യം. നോക്കിയപ്പോ, സലാമിക്കയുടെ സാജുവാണ്. "നാട്ടിലാരോടും പറഞ്ഞില്ല",
"ആരെയും കണ്ടില്ലേ?"
ഇല്ല.
"സാജു, ഞാന്‍ കീര്‍ത്തി രസ്റൊരന്റിന്റെ മുകളിലാണ് താമസിക്കുന്നത്. അങ്ങോട്ടുള്ള വഴി തെറ്റി വന്നതാ ഇവിടെ, ഒന്ന് വഴി പറഞ്ഞു തരാമോ?"
സാജു വഴി കാണിച്ചു തന്നു, പോരാന്‍ നേരം അപ്പുറത്തെ ചാച്ചൂസും ഇപ്പുറത്തെ ദിര്‍ഹം ട്ട്രീയും കാണിച്ചു തന്നിട്ട് പറഞ്ഞു, ഇത് നമ്മുടെ കടകളാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വന്നോളൂ, അളിയന്‍ അകത്തുണ്ട്.
ഇതിനിടയില്‍ നല്ലൊരു ടോപ്പ് കണ്ണില്‍ പെട്ടിരുന്നു, അടുത്തുള്ള മറ്റൊരു കടയില്‍, അതൊന്നു നോക്കാനോരുങ്ങുംബോഴാണ്, ചോദ്യം വന്നു പെട്ടത്. ഇനി ടോപ്പും വേണ്ട, കൊട്ടും വേണ്ട,ഉള്ള നേരത്തെ സ്ഥലം വിടാമെന്ന് കരുതി പറഞ്ഞു തന്ന വഴിയിലൂടെ നേരെ മുറിയില്‍ എത്തി.
തിരിച്ചു വന്നപ്പോള്‍ സമയം രണ്ടു മണി. കീര്‍ത്തിയിലെ നമ്പര്‍ മിനാക്ഷി തന്നിട്ടുണ്ടായിരുന്നു. ഊണ് ഓര്‍ഡര്‍ ചെയ്തു. റഫീഖ് ചിരിച്ചുകൊണ്ട് ഊണുമായെത്തി. ഇനിയോന്നുറങ്ങണം സ്വൈര്യമായി. ഉറങ്ങാന്‍ കിടന്നു, പക്ഷേ മീനാക്ഷി നേരത്തെ എത്തി. റൂം കാണാന്‍ ആളുകള്‍ വരുന്നുണ്ടത്രേ. ആദ്യം വന്നത് ഷേര്‍ലി ആണ്. ഒരു കസിനും കൂടെ ഉണ്ടായിരുന്നു, ഫൈനലൈസ് ചെയ്തു പോയി, അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും വന്നു, ലഗ്ഗെജോക്കെ ആയിട്ട്. വൈകിട്ട് ആയപ്പോഴേക്കും ജൂഡി വന്നു. അവര്‍ ഒരേ ബെഡിന്റെ താഴെയും മുകളിലുമായി. ആ ആത്മബന്ധത്തില്‍ ചിരിച്ചു, വര്‍ത്തമാനം പറഞ്ഞു, കുട്ടുകാരികളായി. ഞാന്‍ എന്‍റെ ആത്മ പാതിയെത്തുന്നതും കാത്തു താഴത്തെ ബെഡില്‍ കണ്ണും തുറന്നു കിടന്നു.
നാസരിക്കയെ വിളിച്ചു സാജുവിനെ കണ്ട വിവരം പറഞ്ഞു.
"ആഹാ, സാജുവിനെ മാത്രമേ നീ കണ്ടുള്ളൂ, ചാച്ചൂസിന്റെ അകത്തു കയറിയില്ലേ, അക്കരത്തെ നിഷാദും ഇക്കരത്തെ സമീറും എല്ലാവരും അവിടെ ഉണ്ട്, അതാണ് കരാമ സെന്റെര്‍, അതിന്റെ തൊട്ടു പുറകിലാണ് മിസിരി അമ്മായി താമസിക്കുന്നത്, നിനക്കൊന്നു പോകാമായിരുന്നില്ലേ".
പോന്നു നാസറിക്കാ, ഈ, അമ്മായിമാരേം എളാപ്പമാരേം ഒന്നും കാണാതിരിക്കാനാ ഞാന്‍ നാട്ടീന്നു പോന്നത്. ഒരു "എസ്കെപിസം" അല്ലെങ്കില്‍ ഒരു "അസൈലം".
"നിന്റെ ഇഷ്ടം". ഞാന്‍ മൂടിപ്പുതച്ച്ചു കിടന്നുറങ്ങി.
പിറ്റേന്ന് വന്ന സിത്താര മീനാക്ഷിയോടൊപ്പം കൂടി. ഇവരെല്ലാവരും ജോലി വിസയില്‍ വന്നവരായതിനാല്‍ പിറ്റേന്ന് മുതല്‍ ജോലിക്ക് പോകാനും തുടങ്ങി. അവസാനം ആനിയെത്തി, ഞാന്‍ ഒറ്റയ്ക്കല്ലെന്നു വിളിച്ചറിയിച്ചുകൊണ്ട്.
ഗള്‍ഫ് ന്യൂസ് വാങ്ങലും സി.വി അയയ്ക്കലും മുറയ്ക്ക് നടന്നു കൊണ്ടേയിരുന്നു. ഇതിനിടെ അയച്ച സി.വി കളില്‍ നിന്ന് ചിലരൊക്കെ ഇന്റര്‍വ്യൂവിനു വിളിക്കാനും തുടങ്ങി. ആദ്യം വിളിച്ചത് ഹോര്‍-ലാന്സില്‍ അബൂഹൈല്‍ സെന്ടരിനടുത്തുള്ള ഒരു പാലസ്തീനിയുടെ ഓഫീസില്‍ നിന്നുമാണ്. പിറ്റേ ദിവസം രണ്ടു മണിയായപ്പോള്‍ നാസറിക്ക വന്നു. ഓഫീസിലെത്തി, കാര്യമായൊന്നും ചോദിച്ചില്ല. ഒരു സ്ത്രീയാണ് അഭിമുഖം നടത്തിയത്, ബോസ് അമേരിക്കയിലാണത്രെ. അടുത്തയാഴ്ച വരും, സി.വി. അയച്ചു കൊടുത്തിരുന്നു, ഓഫീസില്‍ വന്നു ട്രെയിനിംഗ് ചെയ്തോളാന്‍ പറഞ്ഞിട്ടുണ്ട്, വിസയെല്ലാം വന്നിട്ട് ശരിയാക്കാം എന്നൊക്കെ പറഞ്ഞു.
തിരിച്ചു പോരാനൊരുങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ജോലിക്കാരന്‍ പരിചിത ഭാവത്തില്‍ ചിരിക്കുന്നു. എനിക്ക് മനസ്സിലായില്ല."കുട്ടിക്കെന്നെ ഓര്‍മ്മയുണ്ടോ. ഞാന്‍ തന്നെ ആപ്ടെക്കില്‍ വെബ് ഡിസൈനിംഗ് പഠിപ്പിച്ചിട്ടുണ്ട്.
വെബ് ഡിസൈനിംഗ് എന്ന പേരില്‍ ആപ്ടെക്കിലും എറണാകുളത്തെ ഒട്ടു മിക്ക കമ്പ്യൂട്ടര്‍ സെന്ററിലും പോയി ഫ്ലാഷും ഡ്രീം വീവറും ഇ.എക്സ്. നെക്സ്റ്റ് ജനരേഷനും ടാലിയുടെ എല്ലാ വേര്ഷനും പഠിച്ചു എന്നതല്ലാതെ അതിലൊന്ന് പോലും ഓര്‍മയില്ല, പിന്നല്ലേ സാറിനെ ഓര്‍ക്കുക. എന്തായാലും സാരെന്നോട് പറഞ്ഞു, കുട്ടി ഇവിടെ ജോലിക്ക് വരണ്ട. ഉള്ള നേരത്തെ സ്ഥലം വിട്ടോ, ഇതിന്റെ ഉടമസ്ഥന്‍ ഒരു പാലസ്തീനിയാണ്, ഞാന്‍ ഇവിടെ കുടുങ്ങി ഇരിക്കുകയാണ്. എന്റെ പാസ്പോര്‍ട്ട് അവന്റെ കയ്യിലാണ്, അത് കിട്ടാന്‍ വേണ്ടിയാണ് ഇവിടെ കഴിയുന്നത്.
ഞാന്‍ യാത്ര പറഞ്ഞു പോന്നു, നാസരിക്കയോട് വിവരം പറഞ്ഞു.
"പാലസ്തീനി എങ്ങിനെയുമാകട്ടെ, നീ നാളെ തുടങ്ങി അവിടെ പോയി ഇരുന്നോ, ഇവിടുത്തെ അക്കൌണ്ടിംഗ് രീതി നാട്ടിലെത് പോലെയല്ല. അറ്റ് ലീസ്റ്റ് അത് പടിച്ചെടുക്കാമല്ലോ, പാസ്പോര്‍ട്ട് കൊടുക്കാതിരുന്നാല്‍ മതി". അക്കൌണ്ടിങ്ങും കോസ്റ്റു അക്കൌണ്ടിങ്ങുമെല്ലാം പടിച്ചിട്ടുന്ടെന്നതല്ലാതെ അതിന്റെ എ, ബി, സി,ഡി, അറിയില്ല, അതിനാല്‍ ആ ഐഡിയ എനിക്കും നല്ലതായി തോന്നി.
അങ്ങിനെ പിറ്റേ ദിവസം മുതല്‍ അവിടെ പോയി തുടങ്ങി. അവിടെ റ്റാലിയോന്നുമില്ലായിരുന്നു. ഖ്യുക്ക് ബുക്കും പീച് ട്രീയുമാണ്. പാസ്പോര്‍ട്ട് കൊടുത്ത് കുടുങ്ങി പോയ വേറൊരു ഫിലിപ്പീനി മദ്യവയസ്കയാണ് അടുത്തിരുന്നു ജോലി ചെയ്യുന്നത്. അവര്‍ ചിലതൊക്കെ പഠിപ്പിച്ചു തന്നു, പിന്നെ അവിടെയും ഇവിടെയും കുത്തി പഠിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ അവര്‍ അവരുടെ കഥ പറഞ്ഞു കരഞ്ഞു, ഭര്‍ത്താവുപെക്ഷിച്ച്ചു, രണ്ടു മക്കളുണ്ട്, അവരെ വളര്‍ത്താനാണ് കഷ്ട്ടപ്പെട്ടു ഇവിടെ വന്നിരിക്കുന്നത്.
ഞാന്‍ കേട്ടുകൊണ്ടിരുന്നു, അതല്ലാതെ എനിക്കെന്തു ചെയ്യാനാകും. ലോകത്തിലെവിടെ പോയാലും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണല്ലോ നമ്മുടെ സ്ത്രീത്വതിന്റെതെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പിന്നെ എന്റെ കവിതയും ചോല്ലാമായിരുന്നു, മലയാളിയായിരുന്നുവെങ്കില്‍. മിണ്ടാതിരുന്നു.
രണ്ടു മൂന്നു ദിവസം കരാമ-ഹോര്‍ ലാന്‍സ് യാത്ര തുടര്‍ന്നതിനാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നതും ടിക്കട്ടെടുക്കുന്നതുമൊക്കെ പഠിച്ചു, പീച് ട്രീയും ക്യുക്ക് ബുക്കുമൊന്നും പഠിച്ചില്ലെങ്കിലും. വീണ്ടും വീണ്ടും ഇന്ടര്‍വ്യൂവിനുള്ള ക്ഷണം കിട്ടികൊണ്ടിരുന്നതിനാല്‍ ആ ജോലി തല്‍കാലം ഉപേക്ഷിച്ചു ഒരാഴ്ച കഴിഞ്ഞു അമേരിക്കയിലായിരുന്ന പലസ്തീനി ഒഫരുകളുടെ നീണ്ട പട്ടികയുമായി മെയില്‍ അയച്ച്ചുവെങ്കിലും ആ ഭാഗത്തേക്ക് പിന്നീട് തിരിഞ്ഞു നോക്കിയില്ല
No comments:
Post a Comment